Friday, July 22, 2016

ഒരു വൈകുന്നേരം..

ബെന്യാമിൻ പറഞ്ഞതു ശരിവെക്കുന്നു.. ഏകാന്തത അടച്ചിട്ട മുറിക്കുളളിലോ പുഴയുടെ തീരത്തോ അല്ല.. പകരം ഒരുപാടാളുകൾ തിങ്ങിനിറഞ്ഞ നിരത്തിലൊക്കെയാണ്.. എല്ലാരും എന്തിലൊക്കെയോ തിരക്കുപിടിച്ചോടുമ്പോൾ ആർക്കാണോ അവരെയൊക്കെ നോക്കി അവരുടെ ഇടയിൽ സമാധാനത്തോടെ ഇരിക്കാൻ പറ്റുന്നത് അവരുടെ മനസ്സാണ് ഏകാന്തം..ഇത് എഴുതുന്നത് വൈകുന്നേരം 5 മണിക്ക് കാസർഗോഡ് എത്തുന്ന മംഗലാപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൻറെ ലേഡീസ് കമ്പാർട്ട്മെൻറിലെ 7 നമ്പർ വിൻഡോ സീറ്റിൽ ചാരി നിന്നു കൊണ്ടാണ്..
എന്തുകൊണ്ടോ നല്ല സമാധാനം തോന്നി.. വെളളിയാഴ്ചകൾക്കും വൈകുന്നേരങ്ങളിലെ ട്രെയിനിനും മാ(തം തരാൻ കഴിയുന്ന സമാധാനം.. ഒരുപാടു തിരക്കുപിടിച്ചോടുന്നവരുടെ ഇടയിൽനിന്നും നനുത്തൊരു സമാധാനം..

Thursday, July 21, 2016

മറവി കൊണ്ടുപോകാതെ ഒളിപ്പിച്ച ഓർമ്മകൾ

സദുവേട്ടൻറെ വീടിൻറെ ഇടതുവശത്തെ ഊടുവഴിയിലൂടെ അമ്മ എന്നെയും ഒക്കത്തു വെച്ചു നടന്നു.. മുന്നിൽ ഏച്ചി ഉണ്ടായിരുന്നു ബാഗും കുടയും വാട്ടർ ബോട്ടിലുമൊക്കെ പിടിച്ചു ഗമയിൽ നടക്കുന്നു..എൽ.പി. ക്ലാസ്സിൽ ഏതിലോ ഒന്നിലായിരുന്നു ഏച്ചി അന്ന്.. റോഡ് എത്തിയപ്പൊ അമ്മേം അമ്മയെ കണ്ടു ഞാനും ഏച്ചിക്കു റ്റാറ്റ കൊടുത്തു.. വലിയ രണ്ടു ബട്ടണുകളുളള ചതുരത്തിലുളള ബാഗാണ് അവക്കുളളത്.. അമ്മേടെ ഒക്കത്തിരുന്നു ആ (പായത്തിൽ തന്നെ ഞാനാ സീൻ മനസ്സിൽ പതിപ്പിച്ചു.. ബാഗും കുടയുമൊക്കെ എടുത്തു സ്കൂളിൽ പോകുന്ന ഏച്ചിക്കു മാ(തം അമ്മ കൊടുക്കുന്ന ആ (പത്യേക പരിഗണനാ റ്റാറ്റ എന്നെ നന്നേ ചെറുപ്പത്തിൽ തന്നെ കുശുമ്പി ആക്കിയിരുന്നു.. ഒരു ദിവസം ഞാനും റോഡിലിറങ്ങി റ്റാറ്റേം പറഞ്ഞു പോകും ഗൗരീവിലാസം എൽ. പി. ഉസ്കൂളിൽ ഒന്നാം ക്ലാസിലേക്ക്.. അങ്ങനെ ഒരു ആ(ഗഹം മനസ്സിൽ വച്ചു നടക്കുമ്പോഴാണ് നഴ്സറി സ്കൂൾ എന്ന ഒരാശയം നാട്ടിലുദിച്ചത്.. അമ്മ പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല.. എനിക്കും വാങ്ങി ഒരു വാട്ടർ ബോട്ടിലും ബാഗും.. വീട്ടിലെ ശല്യം ഒഴിവാക്കാൻ പോകുന്നതാണെന്നു അന്നാ കുശുമ്പിക്കുഞ്ഞിനു മനസിലാക്കാൻ പറ്റിയില്ല.. പിറ്റേന്നു റോഡിലിറങ്ങി റ്റാറ്റ പറയാൻ കാത്തു നിന്ന എൻറെ കൈയ്യിൽ അമ്മ ഒരു പിടിപിടിച്ചു.. ആ പിടിയിൽ തന്നെ എല്ലാം ഉണ്ടായിരുന്നു.. അന്നു പക്ഷെ ആ മൂന്നു വയസുകാരിക്കു vibes മനസിലായിത്തുടങ്ങിയിരുന്നില്ല..പാലു നിറച്ച വാട്ടർ ബോട്ടിൽ കഴുത്തിലൂടെ ഇട്ടു മരപ്പിടിയിൽ ഏച്ചി രാ(തി പേരെഴുതിത്തന്ന സ്ലേറ്റിട്ട ബാഗും  പുറത്തിട്ടു അമ്മ സോക്സ് ഇടീക്കുന്നതും നോക്കി കട്ടിലിൽ ഇരുന്നു.. സോക്സിൻറെ ഉളളിൽ പാദസരം കുടുങ്ങിയെന്നും പറഞ്ഞു അമ്മയെക്കൊണ്ടു പിന്നേം മാറ്റി ഇടീപ്പിച്ചു ക്രോപ്പ് ചെയ്ത മുടിയൊക്കെ ചീകി പൗഡറും ഇട്ടു ചൊട്ടേം തൊട്ടു റെഡിയായി.. അമ്മേം സുമതിയേച്ചീം വേഗം സാരി ഒക്കെ ഇട്ടു വന്നപ്പോ ഞാനും അമ്മ ഇരുത്തിയിരുന്ന കസേരേന്നു ചാടി ഇറങ്ങി..സുമതിയേച്ചി വല്യച്ചൻറെ അമ്മേടെ അനിയത്തീടെ മകൻറെ ഭാര്യയാണ്.. എല്ലാ കാര്യത്തിലും എല്ലാർക്കും ഒരു സഹായിയാണ് അപ്പാപ്പി.. കാലം പോയപ്പൊ ഇടക്കെപ്പഴോ തുടങ്ങിയതാണീ അപ്പാപ്പി വിളി.. നടന്നു തുടങ്ങിയപ്പൊ അമ്മേം അപ്പാപ്പീം എന്തൊക്കെയോ പറയുന്നുണ്ടാരുന്നു.. പിന്നെ വല്യോരു സംസാരിക്കുന്നടത്ത് കുട്ടികൾ നിക്കാനേ പാടില്ല എന്ന അമ്മേടെ താക്കീത് ഉളേളാണ്ടും എൻറെ പുതിയ ബാഗും രൂപോം ഒക്കെ നടക്കുന്ന വഴിക്കുളള നാട്ടുകാരെ കാണിക്കുന്നതിൽ വ്യാപൃത ആയോണ്ടും ഞാനൊന്നും കേട്ടുമില്ല (ശദ്ധിക്കാനും പറ്റിയില്ല.. എന്നെ നോക്കി രണ്ടാളും ചിരിക്കുന്നതു കണ്ടപ്പൊ എങ്കിലും സംശയിക്കാമായിരുന്നു.. വേറൊന്നിനുമല്ല ആ നടുറോഡിൽ കിടന്നു അപ്പഴേ അലറാൻ തുടങ്ങാമായിരുന്നു.. പോസ്റ്റ് ഓഫീൻറെ മുന്നിൽ വലതുവശത്തായി ഓടിട്ട രണ്ടുനിലക്കെട്ടിടം ലക്ഷ്യമാക്കിയാണ് ഇവരുടെ നടപ്പ്.. അമ്മയെ നോക്കിയപ്പൊ അമ്മേടെ കണ്ണ് മേലോട്ടേക്കാണുളെള.. അവിടെ ഒരു മരത്തിൻറെ കോണിപ്പടി കാണുന്നുണ്ട്.. എനിക്കു പിന്നെ അന്നാദ്യമായി നെഞ്ചിലെ ഇടിപ്പു കേൾക്കാൻ തുടങ്ങിയിരുന്നു.. പതുക്കെ അമ്മേടെ സാരിയിലൊന്നു പിടിച്ചു.. കോണിപ്പടി കയറി മേലെ എത്തിയപ്പോഴതാ നീണ്ട മുടിയുളള സാരിയിട്ട ചേച്ചി കരഞ്ഞു കൊണ്ടു ഓടാനാഞ്ഞിരിക്കുന്ന എൻറെ അതേ (പായമുളള കുട്ടിയെ രണ്ടു കൈകൊണ്ടും ചേർത്തുപിടിച്ചു കസേരയിൽ ഇരുത്തിക്കാൻ നോക്കുന്നു.. അമ്മയെ കണ്ടപ്പൊ അവർ ചിരിച്ചുകൊണ്ടു അടുത്തുവന്നു എൻറെ കവിളിൽ തൊട്ടു.. സ്ഥിതിഗതികൾ ഏതാണ്ടു മനസ്സിലായ ഞാൻ അമ്മേടെ സാരിയിലെ പിടുത്തം ഒന്നുകൂടി ബലപ്പെടുത്തി.. അവർ ആടുന്ന കുതിരയെ കാണിച്ചു എന്നെ മയക്കാൻ നോക്കിയെങ്കിലും  സ്വച്ഛമായി ഞാൻ വിഹരിച്ച അടുക്കളയും മുറ്റവും അമ്മേടെ പഴയ സാരിയും ഏച്ചീടെ പഴയ പുസ്തകവും നിറഞ്ഞ ഇന്നലെവരെയുളള എൻറെ ലോകം ഭൂതകാലത്തിനു വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു.. മറ്റൊരു തരത്തിൽ പറഞ്ഞാൽ അമ്മ എന്നെ അവിടെ ഇട്ടിട്ടു പോകുമെന്ന പേടി.. എൻറെ കരച്ചിലിൻറെ ഇടയിൽക്കണ്ട അമ്മയുടെ ചിരിയിൽ അതുവരെ ഞാൻ വിശ്വസിക്കാതിരുന്ന ഏച്ചിയുടെ statement ശരിവെച്ചു.. എന്നെ ശരിക്കും തോട്ടിൽ നിന്നു കിട്ടിയതാണെന്ന്.. തൊണ്ട പൊട്ടി നിലവിളിച്ചിട്ടും ആരും മൈൻഡ് ആക്കിയില്ല.. കണ്ണിലെ ഉറവവറ്റി രംഗം മനസ്സിലാക്കും മുൻപേ അമ്മയും അപ്പാപ്പിയും ചതിച്ചിരുന്നു.. നേരത്തേ കരഞ്ഞുകൊണ്ടിരുന്ന ആ കുട്ടി ഇപ്പോ ദീപശിഖ എനിക്കു കൈമാറിയതായി (പഖ്യാപിച്ചു എന്നേം നോക്കി പുച്ഛത്തോടെ ഇരിക്കുന്നുണ്ടാരുന്നു.. എനിക്കപ്പോൾ മുന്നിൽക്കണ്ട എല്ലാത്തിനോടും ദേഷ്യമായിരുന്നു.. ആടും കുതിരയെ ഈ കഥയിലെ വില്ലനായി ഞാൻ സങ്കൽപ്പിച്ചു.. മൂടി തുറന്നപ്പൊ പുറത്തേക്കു വന്ന പാലിൻറെ മണം എന്നും ആ ഒന്നാം ദിവസം എന്നെ ഓർമിപ്പിച്ചു.. രംഗം ശാന്തമായപ്പോൾ ടീച്ചറൊന്നു ചിരിച്ചു.. പഠിക്കാൻ പോകുന്ന സ്ഥലത്തുളള എല്ലാരും ടീച്ചറാണെന്നു ഏച്ചിയാണ് പറഞ്ഞു പഠിപ്പിച്ചത്.. ടീച്ചറെ മറ്റു കുട്ടികൾ നിർമലട്ടീച്ചറേന്നു വിളിച്ചു.. ഞാൻ വെറും ടീച്ചറേന്നും.. അന്ന് ടീച്ചർ പഠിപ്പിച്ചു 'റ'..

Thursday, June 9, 2016

കാറ്റ്

ചൂളം വിളിച്ചുകൊണ്ടു മഴക്കു മുൻഗാമിയായി എത്തി കാറ്റ്.. ആരെയും(ശദ്ധിക്കാതെ പതുക്കെ നീങ്ങിക്കൊണ്ടിരുന്ന പുഴ മുഖമൊന്നുയർത്തി കാറ്റിനെ നോക്കി പുഞ്ചിരിച്ചു.. പിന്നെ രണ്ടു പേരും മത്സരമായി.. കുതിച്ചൊഴുകി പുഴയും ആഞ്ഞടിച്ചു കാറ്റും കുസൃതി കാട്ടി.. ഇടക്കൊന്നു  ഇക്കിളിപ്പെടുത്താനാഞ്ഞ കാറ്റിനു പിടികൊടുക്കാതെ പുഴ തെന്നിമാറി.. മുന്നിൽകണ്ട പാറയിൽ ഇടിച്ചു വെളളം തെറിപ്പിച്ചു കാറ്റിനു മറുപടി കൊടുത്തു പുഴ.. പൊട്ടിച്ചിരിച്ചു രണ്ടുപേരും കൈകോർത്തു മുന്നേറി.. ഇടക്കു പുഴ വാശിപിടിച്ചപ്പോൾ ദൂരെനിന്നും ഒരു കറുത്ത മേഘത്തെ കൊണ്ടുവന്നു പെയ്യിച്ചു മന്ദമാരുതൻ.. പിറന്നു വീണ മഴയെ നോക്കി മനം നിറഞ്ഞ പുഴ കളകള ശബ്ദത്തോടെ ആർത്തുച്ചിരിച്ചു.. കാറ്റു കൊണ്ടുതന്ന സമ്മാനം സിരകളിലേന്തി പുഴയും പുഴയുടെ ചിരി കണ്ട കാറ്റും ഒരുമിച്ചു യാ(ത തുടർന്നു.. പൊക്കിൾക്കൊടി പറിച്ചുമാറ്റാത്ത അമ്മയാം മലകളെ ചൂണ്ടിക്കാട്ടിയും മരങ്ങൾ സമ്മാനിച്ച മഞ്ഞയും പച്ചയും ഇലകൾ ചാഞ്ചാടിയും ഉടഞ്ഞുവീണ മരജഡങ്ങൾ പേറിയും പുഴ കാറ്റിനോടു കിന്നരിച്ചൊഴുകി.. ഇനി ഒരിക്കലും പിരിയാനാവില്ലെന്നു രണ്ടുപേരും പറയാതെ പറഞ്ഞു.. ഭൂമിയിൽ കണ്ട അന്ധമായ (പണയം.. പിന്നീട് പുഴ ഗർഭം ധരിച്ചു കൈവഴികളായൊഴുകി.. കാറ്റു കൈമാറിയ ദീപശിഖയേന്താൻ പിന്നെയും കുഞ്ഞുകാറ്റുകളുണ്ടായി.. ഇനിയും തുടരും ഭൂമിയിൽ അന്ധമായ (പണയം..

Saturday, May 28, 2016

പക

കാലം പകപോക്കുകയാണ്.. ഒരുനാൾ ഇങ്ങോട്ടു നോക്കി പുഞ്ചിരിച്ചത് തിരിച്ചുകൊടുക്കാൻ മറന്നുപോയതിന്.. കാലം സൂക്ഷിച്ച ഡയറിയിലെ ഒരു പേജിൽ ഇങ്ങനെ എഴുതിയിരുന്നു.. "'പ'രുന്തിൻറെ (ശദ്ധയും ''ഴുകൻറെ സാമർത്ഥ്യവും കൈക്കൊളളണം!!"

കാലമിന്നു വായിച്ചുകൊണ്ടിരിക്കുന്നത് ആ വരികളാണ്..

പക..!!!!

Thursday, May 12, 2016

മഴ

പ്രക്ഷുഭ്ദമായ മനസ്സിനെപ്പോലും തണുപ്പിച്ചു കൊണ്ടാണ് ഇന്നലെ മഴ പെയ്തത്.. ഏതു പ്രശ്നത്തിനാണ് തൂക്കം കൂടുതലെന്നു ചിന്തിച്ചുകൊണ്ടിരിക്കെ, ഏതിനാണ് ആദ്യം പരിഹാരം കാണേണ്ടതെന്നു ഓർത്തു മുഖത്തു വരുത്തിയ ചിരി പ്രദർശിപ്പിച്ചു നടക്കവെ പെട്ടെന്നാണ് കാറ്റു വീശി കറുത്ത മേഘങ്ങളെ തലയ്ക്കു മുകളിൽ കൊണ്ടുവന്നു നിർത്തിയത്.. അതിനെ പരോക്ഷമായൊന്നു മനസ്സിനോടുപമിച്ചു.. പെയ്തു തുടങ്ങിയ ഓരോതുളളിയും ആ കറുത്ത മേഘങ്ങളെ ഇല്ലാതാക്കുകയായിരുന്നു.. ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കിടന്നപ്പോൾ ആകാശം തൻറെ വിഷമങ്ങളാം കാർമേഘങ്ങളെ കരഞ്ഞു തീർക്കുകയാണെന്നു തോന്നി.. പെയ്തു തീരട്ടെ എല്ലാം.. ഓരോ ചെറുതുളളിയും അടുത്ത മഴത്തുളളിയെ കൂട്ടുപിടിച്ചു വലിപ്പംവെച്ചു താഴെ മണ്ണിൽവീണുടഞ്ഞുകൊണ്ടിരുന്നു.. മണ്ണിൽ ഒരു നീർച്ചാലായിമാറി തടസ്സങ്ങൾക്കു മുഖം കൊടുക്കാതെ അവ മുന്നേറി.. ഓരോ തുളളിയും മണ്ണിൽ തൊടുംമുൻപേ ആകാശം അവയെ മറന്നിരിക്കും.. കാർമേഘങ്ങൾക്കു കട്ടി കുറഞ്ഞുവന്നുകൊണ്ടിരുന്നു.. ആകാശം തെളിയാൻ തുടങ്ങി.. ഒപ്പം മനസ്സും.. ഇനി പലവഴിക്കുനിന്നും കാർമേഘങ്ങൾ ഒരുമിച്ചുകൂടി ഒരുനാളൊരു വലിയ മഴപെയ്തു തോരാനിരിക്കുന്നു.. അന്നത്തെ ആകാശത്തിനു നീല നിറമായിരിക്കും.. ഇളം നീലനിറം.. അന്ന് ആകാശം ഓർമ്മിക്കും താൻ കരഞ്ഞുതീർത്ത ഓരോ മഴത്തുളളിയേയും.. മണ്ണിൽ വീണുടഞ്ഞു അനാഥമായി കടലിലേക്കൊഴുകപ്പെട്ട കോടിക്കണക്കിനു മഴത്തുളളികൾ ആ നീലാകാശത്തെ പ്രതിഫലിപ്പിക്കും.. അന്ന് ആകാശം കടലിനു നൽകും ഒരു സമ്മാനം.. സ്വർണ്ണപ്പട്ടിൽ പൊതിഞ്ഞ ഒരായിരം സൂര്യകിരണങ്ങളെ.........!

Thursday, May 5, 2016

നിനക്കായൊരു പേജ്..

പ്രിയപ്പട്ട ജിഷ..
നീയും പ്രസിദ്ധയായതിൽ സന്തോഷം. ഞാനും നീയും ഓരോ അമ്മയുടെ മകളാണ്.. നിനക്കു സഹിക്കേണ്ടി വന്ന വേദനകൾ ഇതോടെ തീർന്നു.. നീ ഭാഗ്യവതി... ഏപ്രിൽ 28 ന് മുൻപു നീ അനുഭവിച്ചതൊന്നും നിന്നെ പ്രശസ്തയാക്കിയില്ല.. പക്ഷെ ഇന്നു നീ ആരുടെയൊക്കെയോ സഹോദരിയായും മകളായും കേരളത്തിലെ പഠിക്കാൻ മിടുക്കിയായ ദളിത് വിദ്യാർത്ഥിയായും ഓരോ നിമിഷവും ഓർമ്മിക്കപ്പെടുന്നു.. നിൻറെ അമ്മയും അച്ചനും സഹോദരിയും സുഹൃത്തുക്കളുമടക്കം  പോസ്റ്റുമോർട്ടം ടേബിൾ നിനക്കായ് വൃത്തിയാക്കിയ ആളു വരെ ഇന്നു സെലിബ്രിറ്റിയായി.. നിന്നെ നീയാക്കിയ അനുഭവങ്ങൾ അറിയാത്ത പലരും നിന്നെ അവരുടെ സമയംപോക്കലിനിടയിലേക്ക് വലിച്ചിഴക്കുന്നു.. ഞാനടക്കം ആ സമൂഹം അറിയാതെ പോകുന്നു ഓരോ പെൺകുട്ടിയെയും അവളുടെ സഹനത്തെയും.. നിന്നെ ഓർക്കാൻ പോലും ലജ്ജ തോന്നുന്നു ജിഷാ.. കാരണം നീ ഞാനാകുന്നു.. ഇന്നീ സമൂഹത്തിൽ മരണം കൊണ്ടു മാത്രം ശ്രദ്ധ നേടാനാവുന്ന ഓരോ പെൺകുട്ടിയും നീയാകുന്നു.. നിൻറെ ഓരോ മുറിവുകളും അവജ്ഞയുളവാക്കുന്ന കാമത്തിൻറെ പ്രതീകമാണെങ്കിൽ അതിന് ഉത്തരവാധി നീയും ഞാനുമടങ്ങുന്ന മനുഷ്യകുലത്തിനാണ്.. നിന്നെ മുറിവേൽപ്പിച്ചു കൊന്നവനെ വേറെങ്ങും തിരയേണ്ട.. അവൻ ഇന്ന് എല്ലാരിലുമുണ്ട്.. അവനവൻ സ്വയം കണ്ടുപിടിച്ചു കൊല്ലേണ്ട ആ ഒരു പ്രതി.. നീ മരിച്ചെങ്കിൽ നിൻറെ മരണം കൊണ്ടു നിനക്കു നേടാനായത് സ്വാതന്ത്ര്യമാണ്.. നശ്വരമായ സ്വാതന്ത്ര്യം.. ഇനി നീയൊരു വെളുത്ത പൂവായ് വിടരുക.. അടുത്ത സൗമ്യയോ നിർഭയയോ ജിഷയോ കൊഴിയുമ്പോൾ നിനക്കും ആ ജഡത്തിൽ ഒരു സ്ഥാനമുണ്ടാകും.. കണ്ണീരിനെ മൂടുപടമാക്കി അവസരങ്ങളെ മുതലെടുത്തു ക്യാമറക്കണ്ണിൻറെ വെളിച്ചം മാത്രം തേടുന്ന പലരുടെയും കൈയ്യിലെ റീത്തിൻറെ ഒത്ത നടുക്കു നീ ഉണ്ടാകണം ആ വെളുത്ത പൂവായ്..

Monday, May 2, 2016

മരീചിക

സമയബന്ധിതമായ ഒരു ഒഴുക്കാണ് ജീവിതം.. അതിൽ പലരെയും പരിചയപ്പെട്ടേക്കാം. ഓളങ്ങളിൽ തട്ടി മറിഞ്ഞു പോകുന്നു ചിലർ.. ചിലർ തിടുക്കം കൂട്ടി മുന്നോട്ടോടുന്നു.. മറ്റു ചിലർ ഒഴുക്കിൻറെ അച്ചടക്കമില്ലായ്മയിൽ വ്യഗ്രതപ്പെട്ടുപോകുന്നു.. ആരൊക്കെയോ കൂടെ ഒഴുകുന്നുണ്ടെന്നു തോന്നിപ്പോകുന്ന ഭ്രമമാണ് ആത്മവിശ്വാസം.. മനസ്സിൽ എവിടെയോ ഒരു മരീചിക അവശേഷിക്കുന്നു.. ആത്മവിശ്വാസം കൂട്ടാനാകുമെന്ന മരീചിക..