''തുടരും മുൻപ് അറിയണമെന്നുണ്ടായിരുന്നിട്ടും പറ്റിയില്ല യാ(തയുടെ ലക്ഷ്യം.. ഓരോ ചുവടും വെക്കുംനേരം ചിന്തിക്കാനുളള ഇടവേള അറിഞ്ഞുകൊണ്ടുതന്നെ ഒഴിവാക്കപ്പെട്ടു..'' അങ്ങനെയൊക്കെ ചിന്തിച്ചു തലയിൽ മാധവിക്കുട്ടിയെ ആവേശിപ്പിച്ചു
ഒരു വൈകുന്നേരം തലശ്ശേരിയിലേക്ക് പോകുന്നവഴി ട്രെയിനിൽ ഒറ്റക്കിരുന്നു സിനിമാ സ്റ്റൈലിൽ പുറത്തേക്കു നോക്കുകയായിരുന്നു.. ചെറുവത്തൂർ ആണെന്നു മനസ്സിലാകാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല.. അ(ത ഭംഗിയാണ് അവിടെ.. നിറയെ നെൽപ്പാടങ്ങൾ.. കർക്കിടകമഴ തുടങ്ങിയപ്പൊ പാകിയ നെല്ലൊക്കെ മുളച്ചുപൊങ്ങി ഇളംപച്ച നിറം അവിടമാകെ നിറഞ്ഞിരുന്നു.. ഒന്നൂകൂടി സൗന്ദര്യവത്കരിച്ചാൽ ആ നെൽച്ചെടിക്ക് അമ്മമാരുടെ മുഖ(ശീ ആയിരുന്നു.. ആഴ്ചകൾ കഴിഞ്ഞാൽ ജനിക്കാൻപോകുന്ന കുഞ്ഞിനെയോർത്തു മുഖം തുടുക്കുന്ന അമ്മമാരുടെ മുഖം..
കഴിഞ്ഞ മൂന്നുവർഷയാ(തക്കിടയിൽ എ(തയെ(ത നെൽമ്മണികൾ ജനിച്ചിരുന്നിരിക്കണം.. ആ പാടത്തെ മുറിച്ചുകൊണ്ടു കടന്നുപോകുന്ന ട്രെയിനിലെ യാ(തക്കാരിയായതിൽ എനിക്കപ്പൊ എന്തോപോലെ തോന്നി..ഞാൻ പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന ജനാലയുടെ അടുത്തിരുന്ന ഒരു പെൺകുട്ടി തെറ്റിദ്ധരിക്കുന്നതായിതോന്നിയപ്പൊ ഞാൻ ഫോൺ എടുത്തു എന്തൊക്കെയോ കുത്തി.. ഈ നൂറ്റാണ്ടിൽ പുതിയതലമുറയിലെ അംഗമായി ജനിച്ചുപോയതിൽ വിഷമിക്കണമെന്നു തോന്നി.. മണ്ണിനെ മനസ്സിലാക്കി മനസ്സുനിറഞ്ഞു ജീവിക്കാനൊരു കൊതി.. ബിരുദങ്ങളുടെ ഭാരം നെൽക്കറ്റ ചുമക്കുന്ന തൊഴിലാളികൾക്ക് മനസ്സിലാക്കാൻ സാധിക്കില്ലായിരിക്കാമെന്ന് വെറുതേചിന്തിച്ചു.. ഫോണിലുണ്ടായിരുന്ന പഴയ കുറച്ചു ഫോട്ടോസ് നോക്കിയപ്പോഴാണ് കാലം വരുത്തിയ മാറ്റങ്ങൾ രൂപങ്ങളിലും (ശദ്ധിച്ചത്.. ഇനി ഒന്നുകൂടി ഭൂമിയിൽ വന്നു ജനിക്കണം ഉണങ്ങി മണ്ണിൽവീണ ആരും കാണാതെപോയൊരു നെൽക്കതിരായ്.. രൂപം മാറാതെ മണ്ണിലാ ജന്മം കിടന്നുതീർക്കണം..
Friday, August 19, 2016
യാ(ത
Friday, August 5, 2016
എന്നും ചിന്തകൾക്കൊരു ഇടവേള ആവശ്യം
ഞാനെടുത്തിട്ടുളളതിൽ എല്ലാത്തിലും വെച്ച് ഏറ്റവും ഭാരം ചിന്തകൾക്കാണ്.. ഭാരം കൂടിക്കൂടി ഒരു ദിവസം മണ്ണിനുളളിലേക്കു താണുപോകുമെന്നൊരു ഭയം ഉളളിലെവിടെയോ നീറിപ്പുകയുന്നുണ്ടായിരുന്നു.. ഇന്ന് ഈ നിലാസന്ധ്യയിൽ മനസ്സിലാക്കുന്നു ഭാരമില്ലാതാകലാണ് മണ്ണിലലിയൽ.. ചിന്തകളെ കാറ്റിൽ പറത്തിവിട്ട് ഒരു നേർത്ത തൂവൽ കണക്കെ മണ്ണിൽവന്നു ശയിക്കണം.. പിന്നീടുളള സമയങ്ങൾ ചിന്തകൾക്കിടം കൊടുക്കാതെ കാണുന്നതൊക്കെ ചിരിയോടെ കൊളളണം..
Tuesday, August 2, 2016
വളപ്പൊട്ടുകൾ
'നീ പണ്ടെപ്പഴും അമ്മേടെ ഒക്കത്താ ഉണ്ടാകാറ്'.. ഷൈമേച്ചി എന്നെ നോക്കി പറഞ്ഞു ചിരിച്ചു.. കുഞ്ഞു അതു കേട്ടു 'ങേ?' എന്നു തലശ്ശേരിക്കാരുടെ ചോദ്യഭാവത്തിൽ കേട്ടത് ഒന്നൂടി ഉറപ്പിക്കാനാഞ്ഞു.. പഴയതെന്തൊക്കെയോ പറയുന്നതിനിടയിൽ ആദ്യമായി ഞാനെൻറെ കുട്ടിക്കാലത്തെപ്പറ്റി മറ്റൊരാൾ പറയുന്നതുകേട്ടു എല്ലാം ഓർമ്മയുണ്ടെന്ന ഭാവേന മുറ്റത്തേക്ക് നോക്കിയിരുന്നു.. എല്ലാ ചാപ്ടറും ഒന്നൂടി മറിച്ചുനോക്കാനാകുമായിരുന്നെങ്കിൽ!!!!!!! ഷൈമേച്ചി പറഞ്ഞത് അമ്മയോട് കുഞ്ഞു പറഞ്ഞപ്പൊ അമ്മ ചിരിച്ചു.. അമ്മേടെ ചിരി എപ്പോഴും ഒരു positive energy തരുന്ന മരുന്നാണ്..
കർക്കിടകത്തിൽ മരുന്നുണ്ടാക്കാൻ കൂടിയതാണ് എല്ലാരും.. വെളുത്തുളളിയുടെ തോലു പൊളിക്കാൻ ചെറിയ പിളേളരെ ഏൽപ്പിച്ച സ്ഥലത്ത് ഞാനും പോയിരുന്നു.. ഇനിയും കേൾക്കാൻ ആ(ഗഹമുണ്ടായിരുന്നു.. മറ്റൊരാളുടെ കണ്ണിലൂടെ സ്വന്തം കുട്ടിക്കാലത്തെ കാണാൻ കഴിയുന്നത് ഒരു സുഖമാണെന്ന് അന്നു മനസ്സിലായി.. ഒരു മനുഷ്യൻറെ ജീവിതത്തിലെ ഏറ്റവും നല്ല കാലയളവിൽ ദൈവം അവനു ഓർമ്മശക്തി കൊടുക്കില്ല.. അതാണ് ബാല്യം.. മനസ്സിൽപതിഞ്ഞ ചില ചി(തങ്ങളെ വ്യാഖ്യാനിക്കുകയാണ് ബാല്യം വർണ്ണിച്ചിട്ടുളള എല്ലാരും ചെയ്തിട്ടുളളതെന്ന് ഇപ്പോൾ വ്യക്തമാകുന്നു.. കാസർഗോഡേക്കുളള ട്രെയിൻ യാ(തക്കിടയിൽ (ബണ്ണൻ കോളേജിൽ കൂടെ ഉണ്ടായിരുന്ന അശ്വതിയാണ് അങ്ങനെയൊരു ചിന്ത ഉണ്ടാക്കിയത്.. ഉടഞ്ഞുപോയ ചിലവളപ്പൊട്ടുകൾ മാ(തമാണ് തലച്ചോറിലെവിടെയോ അടിഞ്ഞുകൂടിയ ആ ഓർമ്മകൾ.. എല്ലാം നഷ്ടപ്പെട്ടുപോകുന്നുവെന്ന തോന്നലിൽ വളപ്പൊട്ടുകൾക്കൊക്കെ പശയൊട്ടിച്ചു ഭംഗിയെത്താത്ത വൃത്താകൃതി കൊടുക്കലാണ് ബാല്യകാല ഓർമ്മകൾ.. ഒരിക്കലും ഒരാൾക്കും അനുഭവിച്ച(ത വർണ്ണിക്കാൻ പറ്റാത്ത ഒരു കാലം.. അഞ്ജലി മേനോൻ 'മഞ്ചാടിക്കുരു' കൊണ്ടുവന്നപ്പോൾ കണ്ണിൽവന്ന നനവ് തെളിവ്.. പൊട്ടിയ വളപ്പൊട്ടുകൾക്കു ഒരായിരം സ്വർണ്ണവളകളേക്കാൾ തിളക്കമെന്ന് ആ നനവിലുണ്ടായിരുന്നു..