Friday, August 19, 2016

യാ(ത

''തുടരും മുൻപ് അറിയണമെന്നുണ്ടായിരുന്നിട്ടും പറ്റിയില്ല യാ(തയുടെ ലക്ഷ്യം.. ഓരോ ചുവടും വെക്കുംനേരം ചിന്തിക്കാനുളള ഇടവേള അറിഞ്ഞുകൊണ്ടുതന്നെ ഒഴിവാക്കപ്പെട്ടു..'' അങ്ങനെയൊക്കെ ചിന്തിച്ചു തലയിൽ മാധവിക്കുട്ടിയെ ആവേശിപ്പിച്ചു
ഒരു വൈകുന്നേരം തലശ്ശേരിയിലേക്ക് പോകുന്നവഴി ട്രെയിനിൽ ഒറ്റക്കിരുന്നു സിനിമാ സ്റ്റൈലിൽ പുറത്തേക്കു നോക്കുകയായിരുന്നു.. ചെറുവത്തൂർ ആണെന്നു മനസ്സിലാകാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല.. അ(ത ഭംഗിയാണ് അവിടെ.. നിറയെ നെൽപ്പാടങ്ങൾ.. കർക്കിടകമഴ തുടങ്ങിയപ്പൊ പാകിയ നെല്ലൊക്കെ മുളച്ചുപൊങ്ങി ഇളംപച്ച നിറം അവിടമാകെ നിറഞ്ഞിരുന്നു.. ഒന്നൂകൂടി സൗന്ദര്യവത്കരിച്ചാൽ ആ നെൽച്ചെടിക്ക് അമ്മമാരുടെ മുഖ(ശീ ആയിരുന്നു.. ആഴ്ചകൾ കഴിഞ്ഞാൽ ജനിക്കാൻപോകുന്ന കുഞ്ഞിനെയോർത്തു മുഖം തുടുക്കുന്ന അമ്മമാരുടെ മുഖം..
കഴിഞ്ഞ മൂന്നുവർഷയാ(തക്കിടയിൽ എ(തയെ(ത നെൽമ്മണികൾ ജനിച്ചിരുന്നിരിക്കണം.. ആ പാടത്തെ മുറിച്ചുകൊണ്ടു കടന്നുപോകുന്ന ട്രെയിനിലെ യാ(തക്കാരിയായതിൽ എനിക്കപ്പൊ എന്തോപോലെ തോന്നി..ഞാൻ പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന ജനാലയുടെ അടുത്തിരുന്ന ഒരു പെൺകുട്ടി തെറ്റിദ്ധരിക്കുന്നതായിതോന്നിയപ്പൊ ഞാൻ ഫോൺ എടുത്തു എന്തൊക്കെയോ കുത്തി.. ഈ നൂറ്റാണ്ടിൽ പുതിയതലമുറയിലെ അംഗമായി ജനിച്ചുപോയതിൽ വിഷമിക്കണമെന്നു തോന്നി.. മണ്ണിനെ മനസ്സിലാക്കി മനസ്സുനിറഞ്ഞു ജീവിക്കാനൊരു കൊതി.. ബിരുദങ്ങളുടെ ഭാരം നെൽക്കറ്റ ചുമക്കുന്ന തൊഴിലാളികൾക്ക് മനസ്സിലാക്കാൻ സാധിക്കില്ലായിരിക്കാമെന്ന് വെറുതേചിന്തിച്ചു.. ഫോണിലുണ്ടായിരുന്ന പഴയ കുറച്ചു ഫോട്ടോസ് നോക്കിയപ്പോഴാണ് കാലം വരുത്തിയ മാറ്റങ്ങൾ രൂപങ്ങളിലും (ശദ്ധിച്ചത്.. ഇനി ഒന്നുകൂടി ഭൂമിയിൽ വന്നു ജനിക്കണം ഉണങ്ങി മണ്ണിൽവീണ ആരും കാണാതെപോയൊരു  നെൽക്കതിരായ്.. രൂപം മാറാതെ മണ്ണിലാ ജന്മം കിടന്നുതീർക്കണം..

No comments:

Post a Comment