Thursday, April 28, 2016

ദാരിദ്ര്യം

ഒരേയൊരു ലോകമെന്ന ദാരിദ്ര്യത്തിൽ മനംമടുത്തു സൂര്യൻ കത്തിയൊലിച്ചു.. ഒരച്ചുതണ്ടിൽ കറങ്ങേണ്ടി വന്നതിനു ഭൂമി ദാരിദ്ര്യമെന്നു പരിതപിച്ചു.. പ്രകൃതി തേങ്ങിയത് മാനം തൊടാനാകാത്ത മരങ്ങളുടെയും കുന്നുകളുടെയും എത്ര ഒഴുകിയിട്ടും അറ്റം കാണാൻ പ്രാപ്തിയില്ലാത്ത പുഴകളുടെയും എത്ര ചുംബിച്ചിട്ടും കരയുടെ കരൾ കാണാനാകാത്ത കടലിൻറെയും ദാരിദ്ര്യമോർത്തായിരുന്നു.. മൃഗങ്ങൾ കേഴുന്നതു കണ്ടത് മനുഷ്യനെ ഭരിക്കാനാകാത്തതിലായിരുന്നു.. മനുഷ്യനു വന്ന ദാരിദ്ര്യം ആദ്യം ഭക്ഷണത്തിലായിരുന്നു പിന്നീട് ഭരണത്തിലായി ഇന്നത് വിഷയത്തിലായി.. വിഷയദാരിദ്ര്യം.. പുഴുക്കൾ കേണത് സുഗന്ധമുളള ചോരയ്ക്കു വേണ്ടിയാരുന്നു.. മണ്ണു പറഞ്ഞത് കരച്ചിലിൻറെ അകമ്പടിയില്ലാത്ത ദഹിപ്പിക്കലിനു ദാരിദ്ര്യമെന്നാണ്.. ഇന്ന് യമൻ കണക്കു കൂട്ടിയപ്പൊ നല്ല മനസ്സുളള മനുഷ്യർക്കു പോലും ദാരിദ്ര്യമത്രെ..

No comments:

Post a Comment