ശൂന്യതയിൽ അറ്റംതേടി പാറിപ്പറന്നവൾ പൊടുന്നനെ കഴുകൻ കണ്ണുകളുടെ തീമഴയേറ്റു നനഞ്ഞുകുതിർന്ന ചിറകുകൾതൻ ഭാരമുയർത്താനാവാതെ വാവിട്ടുനിലവിളിച്ചു.. നൂറ്റാണ്ടുകൾക്കപ്പുറമുളള നിലവിളി ഇന്നിൻറെ മാറിൽ തലതല്ലിവീണു..കൈപിടിച്ചുയർത്താനാവാതെ ഭൂമിയാമമ്മ ചുടുകണ്ണീർ പൊഴിച്ചു.. എങ്ങും മൗനം.. ചിരി മാഞ്ഞു.. നാളെ.. അന്ധകാരത്തിൻ തിരശീല പിളർന്നു ഒരു മിന്നൽപ്പിണർ ദൂതനായ് വന്നേക്കാം രണ്ടിളം ചിറകുകളുമായ്.. അന്ന് ആ കഴുകൻ കണ്ണുകളെ കൊത്തിപ്പറിക്കാനായ് ഇന്നുവരെ പറക്കാത്ത ഉയരത്തിൽ പറന്നീടാം.. ആകാശവീഥികളിൽ നിന്നു ഭൂമിയാമമ്മയുടെ ചിരി വീക്ഷിച്ചീടാം.. എന്നെന്നേക്കുമായ് സൂക്ഷിച്ചീടുവാൻ അനുഭവങ്ങളുടെ നല്ല പാഠങ്ങളുമായ് കൂട്ടുകൂടീടാം..
No comments:
Post a Comment